July 11, 2009

നിത്യകന്യക

പ്രതീക്ഷകളായിരുന്നു അലീനയുടെ ജീവിതത്തിന്റെ ഏക ആശ്രയം.അത് കൊണ്ട് തന്നെ പെണ്ണ് കാണാന്‍ വരുന്ന ഓരോരുത്തരുടെ മുന്നിലും അവള്‍ അണിഞ്ഞൊരിങ്ങി നിന്നു,അല്‍പ്പം വിശമത്തോടെയാണെങ്കിലും.

ഓരോ പെണ്ണുകാണലും മറ്റൊന്നിന്റെ തനിപകര്‍പ്പായിട്ടവള്‍ക്ക് തോന്നി. ഏതാണ്ട് ഒരേ രീതിയിലുള്ള ചോദ്യങ്ങള്‍,ഭാവങ്ങള്‍.ആളുകള്‍ മാത്രം മാറിക്കൊണ്ടിരുന്നു.അത് കൊണ്ട് തന്നെ എത്ര പേര്‍ തന്നെ വന്ന്
കണ്ട് പോയെന്ന് അവള്‍ക്കറിയില്ലായിരുന്നു.

ഉമ്മയുടെ വയറ്റില്‍ നാലുമാസം പ്രായമെത്തുമ്പോള്‍ നിശ്ചയിക്കപ്പെടുന്നതാണുപോലും ഓരോ ജീവന്റേയും ഭാവി.ഓരോ മനുഷ്യനും കഥയറിയാതെ ആടുന്ന വെറും പാവകള്‍ മാത്രം.സമയമാവുന്ന പടു വൃക്ഷം തരുന്ന കായ്കള്‍ നല്ലതോ ചീത്തയോ എന്ന് രുജിച്ച് നോക്കാന്‍ കഴിയാതെ ഭക്ഷിക്കേണ്ടി വരുന്നവര്‍.എല്ലാവരേയും പോലെ അലീനയും തന്റെ സമയത്തിനായി കാത്തിരുന്നു,അതില്‍ വിശ്വസിച്ചു.

പക്ഷേ, ആ പടു വൃക്ഷം എന്നും വേദനകള്‍മാത്രമായിരുന്നു അവള്‍ക്കുവേണ്ടി കരുതിയിരുന്നത്.ആദ്യമായി ഉപ്പയുമായി പിണങ്ങി വീട് വിട്ട് പോയ ഉമ്മയുടെ രൂപത്തില്‍ ,പിന്നെ തന്റെ എല്ലാമെല്ലാമായൈരുന്ന വല്യുമ്മ ,അവര് വിട പറഞ്ഞ് പോയിട്ട് ഒരു കൊല്ലം കഷ്ടിച്ചേ ആകുന്നുള്ളൂ.ഇപ്പോള്‍ ഒരു വലിയ വീട്ടില്‍ താനും തന്റെ ഉപ്പയും മാത്രം.

വയസ്സു കാലത്ത് താനൊറ്റപ്പെടുമെന്ന തന്റെ ഉപ്പയുടെ ചിന്ത 30 വയസ്സു കഴിഞ്ഞിട്ടും നടക്കാത്ത തന്റെ കല്യാണത്തിന് ഒരു വലിയ കാരണമായി അവള്‍ക്ക് തോന്നി.മുന്‍പൊക്കെ ആരെങ്കിലും ഒക്കെ കല്യാണ ആലോജനകളുമായി വരാറുണ്ടായിരുന്നു,ഇപ്പോള്‍ അത് കുറഞ്ഞ് കുറഞ്ഞ് വന്നു,ഇനി വന്നാലും വല്ല രണ്ടാം കെട്ടും...

അവളുടെ ജീവിതത്തിലെ ഓരോ ബന്ധങ്ങളും മഴയത്ത് ചേമ്പിലത്താളില്‍ വന്നു വീഴുന്ന വെള്ളത്തുള്ളികള്‍ പോലെയാണെന്ന് അവള്‍ക്ക് തോന്നി,മഴ പെയ്ത് തീരുമ്പോള്‍ അവസാനത്തെ ഒരു തുള്ളി അതില്‍ ഒഴുകി നടക്കും,ഒരു പ്രതീക്ഷക്കെന്നോണം...

കാലത്തിന്റെ നടപ്പാതയിലൂടെ നടന്ന് നീങ്ങിയപ്പോള്‍ കുഴിച്ച് മൂടിയതും,ഓര്‍മ്മകളില്‍ സൂക്ഷിക്കുന്നതുമായിട്ട് ഒരുപാടുണ്ടായിരുന്നു അവളുടെ മനസ്സില്‍.അതില്‍ തന്നെ ആദ്യമായിട്ട് ഇഷ്ടമാണെന്ന് പറഞ്ഞ സലീമെന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു.ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അയാളെ താന്‍ കണ്ട് തുടങ്ങിയത്,സ്കൂളിലെ ആരുമില്ലാത്ത ഇടനാഴികളില്‍ .അന്ന് അയാളുടെ മനസ്സിലുണ്ടായിരുന്നത് ശെരിക്കുമുള്ള സ്നേഹമായിരുന്നോ,അറിഞ്ഞുകൂടാ....

സ്കൂള്‍ യൂത്ത്ഫെസ്റ്റിവെല്‍ നടക്കുന്നദിവസം രാത്രി ഒരു സമ്മാനം തരാമെന്ന് പറഞ്ഞ് സ്കൂളിന്റെ ആളില്ലാത്ത ഒരു കോണിലേക്ക് വിളിച്ചു കൊണ്ട് പോയി തന്നെ കെട്ടിപ്പിടിച്ചതും ,ചുണ്ടില്‍ മുത്തമിട്ടതും , താന്‍ കൊതറി ഓടിയപ്പോള്‍ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പുറകില്‍ നിന്ന് വിളിച്ച് പറഞ്ഞതും വെറുതെയായിരുന്നോ...


ഇപ്പോഴും ഗെയ്റ്റിന്റെ മുന്നിലൂടെ സൈക്കിളില്‍ ബെല്ലടിച്ച് അവന്‍ വരുമെന്ന് തോന്നാന്‍ കാരണമെന്താണ്..
അയാള്‍ വേറെ കല്യാണം കഴിച്ചെന്നറിഞ്ഞപ്പോള്‍ തന്റെ ഉള്ളിലുള്ള വികാരമെന്തായിരുന്നു....തനിക്കയാളെ വെറുക്കാന്‍ കഴിയുമായിരുന്നില്ലല്ലോ അല്ലേ.....

പക്ഷേ പാഠപുസ്ത്തകത്തില്‍ നിന്നും പഠിച്ചതിനേക്കാള്‍ കൂടുതല്‍ അവള്‍ സ്വന്തം ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങളില്‍ നിന്നും പഠിച്ചിരുന്നു.അതിലൂടെ അവള്‍ ഒരുപാട് മാറിയിരുന്നു.അത് കൊണ്ട് തന്നെ പ്രതീക്ഷകള്‍ കൈവിടാതെ അവള്‍ ഇന്നും ജീവിക്കുന്നു ,വരാനിരിക്കുന്ന നാളെക്കുവേണ്ടി....

June 29, 2009

പാസ്പോര്‍ട്ടിലും വ്യാജന്‍

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ,ഞാന്‍ ഒ.എന്‍.ജി.സിയിലെ ജോലികഴിഞ്ഞ് അബുദാബിക്ക് പോകാനായിട്ട് മുംബയ് എയര്‍പോര്‍ട്ടിലെത്തിയത്.

ജോലിക്കിടയില്‍ ഇതുപോലെയുള്ള യാത്രകള്‍ പതിവാണ്.പലരാജ്യങ്ങളുടെയും വിസിറ്റ് വിസയും എമിഗ്രേഷന്‍ സ്റ്റാമ്പും കൊണ്ട് എന്റെ പാസ്പോര്‍ട്ട് നിറഞ്ഞിരുന്നു.ഇനി ഒരു പേജും കൂടെയേ പാസ്പോര്‍ട്ടില്‍ ബാക്കിയുള്ളൂ.അബുദാബിയില്‍ ചെന്ന് പുതിയ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യണം ,അല്ലെങ്കില്‍ ഇതുപോലെ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ മുതുക് കാണിച്ച് കൊടുക്കേണ്ടിവരും സ്റ്റാമ്പ് ചെയ്യാന്‍,എന്നുള്ള ചിന്തകളുമായി ഞാന്‍ എമിഗ്രേഷന്‍ കൌണ്ടറിലെത്തി.

എമിഗ്രേഷന്‍ കൌണ്ടറിലെ സാറിന് എന്തോ പന്തികേട് തോന്നിയത്പോലെയുണ്ട് ,അഞ്ച് മിനിട്ടിന് മേലെയായി പാസ്പോര്‍ട്ട് കൊടുത്തിട്ട്.ഞാന്‍ കൌണ്ടറിന്റെ മുകളിലൂടെ ഏന്തി നോക്കി അദ്ദേഹം പാസ്പോര്‍ട്ടില്‍ എന്താണ് ചെയ്യുന്നതെന്ന് കാണാന്‍,അപ്പോളല്ലേ രസം,തട്ടാന്റെ കയ്യില്‍ സ്വര്‍ണ്ണം കിട്ടിയമാതിരി,അതിയാന്‍ അതിന്റെ ആദ്യത്തെ പേജിലെ ഫോട്ടോ ഇരിക്കുന്ന ഭാഗം ആഞ്ഞ് ചുരണ്ടിക്കൊണ്ടിരിക്കുന്നു.

ഇനി കുറച്ച്കൂടി ചുരണ്ടിയാല്‍ പാസ്പോര്‍ട്ടിന്റെ പുറം ചട്ട കീറി അങ്ങേരുടെ വിരള് പുറത്ത് ചാടുമെന്ന് മനസ്സിലാക്കിയ ഞാനാ ഏമാനോട് ചോദിച്ചു:

വാട്ട് ഹാപ്പെന്റ് സാര്‍..എനിത്തിങ്ങ് റോങ്ങ് വിത്ത് മൈ പാസ്പോര്‍ട്ട് ...?

എന്റെ ചോദ്യം കേട്ടതും ,അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ സ്വല്‍പ്പം അയവുവന്നു,എന്നിട്ട് എന്നോട് പറഞ്ഞു, ഒരുപാട് പേര് വ്യാജ പാസ്പോര്‍ട്ടുമായി ഇതിലെ വരുന്നുണ്ട് , അതില്‍ ഏറ്റവും കൂടുതലായിട്ട് വരുന്നത് കോഴിക്കോട് നിന്നുള്ളവരാണ്,നിങ്ങളുടെ പാസ്പോര്‍ട്ടും കോഴിക്കോട് നിന്നുള്ളതാണല്ലോ അതുകൊണ്ടാണ് ശെരിക്കുമൊന്ന് വെരിഫൈ ചെയ്തതെന്ന്..

ഏതായാലും പാസ്പോര്‍ട്ട് വാങ്ങി ഞാന്‍ വേഗം അവിടുന്ന് സ്ഥലം വിട്ടു,അല്ലെങ്കില്‍ ചിലപ്പോ നാട്ടുകാരുടെ ഭാക്കി കള്ളത്തരങ്ങളെക്കുറിച്ച് കൂടി കേള്‍ക്കേണ്ടിവന്നേനെ...

June 5, 2009

ഉണ്ണി (കഥ)

കര്‍ക്കിടകത്തിലെ കോരി ചെരിയുന്ന മഴയത്ത് എങ്ങ് നിന്നോ വന്ന ഒരു കൊച്ചുകുട്ടി ,കൊലായില്‍ നില്‍ക്കുന്ന സുഹറയെ കണ്ട് പകച്ച് നിന്നു.സുഹറ ആ സമയം മകന്‍ ആദിലിന്റെ സ്കൂള്‍ ബസ്സ് വെരുന്നതും കാ‍ത്ത് നില്‍ക്കുകയായിരുന്നു.വീടിന്റു മതില്‍കെട്ടു കടന്നാല്‍ ബസ് സ്റ്റോപ്പാണ് .അത് കൊണ്ട് നാലുമണി നേരമായാല്‍ കൊലായില്‍ വന്നിരിക്കും,മകന്റെ വരവും കാത്ത്.

എന്താ നിന്റെ പേര് ?

റിനാസ്

നീ എവിടുന്നാ വെരുന്നേ...?
എന്താ നിനക്ക് വേണ്ടത്...?
ഈ രണ്ട് ചോദ്യത്തിനും റിനാസ് ഉത്തരമൊന്നും പറഞ്ഞില്ല ,പകച്ച് നിന്നതേ ഉള്ളൂ.
സുഹറ വേഗം തോര്‍ത്ത് മുണ്ട് കൊണ്ടുപോയി കൊടുത്തു.മുഴുവന്‍ നനഞ്ഞല്ലോ കുട്ടിയേ എന്നും പറഞ്ഞ്.

അപ്പോയേക്കും സ്കൂള്‍ ബസ് വന്നിരുന്നു.സാധാരണ ഉറക്കം തൂങ്ങിയോ അല്ലെങ്കില്‍ ഇടക്ക് വെച്ച് ഉപേക്ഷിച്ച ഉറക്കത്തിനെ പഴിപറഞ്ഞോ വരാറുള്ള ആദില്‍ അന്ന് നല്ല പ്രസന്നനായിരുന്നു.കോലായില്‍ ഓരം ചേര്‍ന്ന് നില്‍ക്കുന്ന റിനാസിനെ കണ്ട് ഇതാരാ ഉണ്ണിക്കാക്കെയാ എന്നായിരുന്നു ആദിലിന്റെ ആദ്യത്തെ ചോദ്യം.
ഒരുപക്ഷേ ഉണ്ണി ഗെള്‍ഫില്‍ നിന്നും ലീവിന് അവന്റെ ഉപ്പാന്റെ കൂടെവരുമെന്ന് അവനും കേട്ടിരിക്കണം.അവന് കിട്ടാന്‍ പോകുന്ന കളിപ്പാട്ടങ്ങളുടെ ഒരു ചെറിയ കണക്കെടുപ്പെങ്കിലും നടത്തിയിരിക്കണം.

അത് ഉണ്ണിക്കാക്കനെപ്പോലെ വേറൊരു ഇക്കാക്കയാണെന്ന് സുഹറ തിരുത്തിപറഞ്ഞു,ഉണ്ണി ആദിലിന്റെ മൂത്താപ്പാന്റെ മകനാണ് ആളെക്കുറിച്ച് കേട്ടറിവല്ലാതെ കണ്ട് പരിചയമില്ല.
സുഹറ അപ്പോളേക്കും ഭര്‍ത്താവ് അലിയെ വിളിച്ച് കൊണ്ട് വന്നിരുന്നു.അലി അന്ന് പതിവിലും നേരത്തേ തന്നെ ഓഫീസ് വിട്ട് വന്നിരുന്നു.പഴയ പട്ടാളക്കാരനായത് കൊണ്ടാകണം ,പട്ടാളമുറയിലായിരുന്നു അലിയുടെ ചോദ്യം ചെയ്യല്‍. കാഴ്ച്ചയില്‍ ഒരാറ് വയസ്സ് തോന്നിക്കുന്ന റിനാസിന് പക്ഷേ അവന്റെ വീട് എവിടെയാണെന്നോ,വീട്ടുകാ‍ര്‍ എവിടെയാണെന്നോ പറയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.

കുറച്ച് നേരത്തെ ആലോജനക്കൊടുവില്‍ അവര്‍ റിനാസിന് അഭയം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.സുഹറ പറഞ്ഞു, വരുന്നത് വരട്ടെ ,അവനേക്കാളും ഒന്നോ രണ്ടോ വയസ്സ് തായെയുള്ള ഒരെണ്ണം നമുക്കുമില്ലേ..

ആദില്‍ ഒരുവിദത്തില്‍ പഴവും ചായയും കുടിച്ച് ഓടി വന്നു ,അവന്റെ ഉണ്ണിക്കാക്കാനെകാണാന്‍.റിനാസിലൂടെ കൂടെ ജെനിക്കാതെ പോയ കൂടെ പിറപ്പീനേയും ,ഒന്നിച്ചു കളിക്കാന്‍ ഒരു കളിക്കൂട്ടുകാരനേയും ഒരേ സമയം ആദില്‍ നോക്കിക്കാണുന്നുണ്ടായീരുന്നു.റിനാസ് തിരിച്ച് ആദിലിന്നോടും നല്ല സൌഹാര്‍ദം പുലര്‍ത്തിപോന്നു.

ക്രമേണ ആദിലിന്നുമാത്രമല്ല , എല്ലാവര്‍ക്കും അവന്‍ ഉണ്ണിയായിരുന്നു,അവരുടെ കണ്ണിലുണ്ണി.

കോരി ചെരിയുന്ന മഴയത്ത് ,ഇറയത്ത് നിന്നും ഒലിച്ചിറങ്ങുന്ന മഴ വെള്ളത്തില്‍ അവര്‍ ഒരുമിച്ച് തോണി ഓടിച്ചു കളിച്ചു.പതിവായി കുത്തിയിരുന്നു കാണുന്ന മിസ്റ്റര്‍ ബീനും,ടോം ആന്റ് ജെറിയും കാണാനാളില്ലാതായി.അവര്‍ക്കിടയില്‍ വല്ലാത്ത ഒരു അടുപ്പം പൂത്ത് തളിര്‍ത്തത് വളരെ പെട്ടെന്നായിരുന്നു. അവരുടെ ലോകത്ത് ,അവര്‍ അവരുടെ സ്വര്‍ഗ്ഗം തീര്‍ത്തു.

അലി തന്നാലാവുന്നവിധം അന്യേഷിച്ചു നോക്കി ,ഉണ്ണിയുടെ അറ്റുപോയ കണ്ണിയെ തേടി.പേപറില്‍ പരസ്യം കൊടുത്ത് നോക്കി. പക്ഷേ ഒരു ഫലവുമുണ്ടായിരുന്നില്ല.ഉണ്ണിയെ അടുത്തുള്ള സ്കൂളില്‍ ഒന്നാം തരത്തില്‍ ചേര്‍ത്താന്‍ തീരുമാനിച്ചു.ആദിലിന്റെ സ്കൂളില്‍ തന്നെ ചേര്‍ത്താന്‍ നോക്കി പക്ഷേ അവിടെ സീറ്റ് കിട്ടിയില്ല.

സൂര്യന് ചുറ്റും കറങ്ങുന്ന ഭൂമിയെപ്പോലെ ആദിലിന്റെ ലോകം തികച്ചും ഉണ്ണിയെ ചുറ്റി പറ്റിയുള്ളതായിരുന്നു.രാവിലെ ഉണര്‍ന്നാല്‍ പെയ്‌സ്റ്റോ ബ്രഷോ ചോദിക്കുന്നതിന്ന് മുമ്പേ ചോ‍ദിക്കുന്നത് ഉണ്ണിക്കാ‍ക്ക എവിടെ എന്നായിരുന്നു.

പക്ഷേ ആ നശിച്ച ഫോണ്‍ വന്നില്ലായിരുന്നില്ലെങ്കില്‍ എന്ന് ഇപ്പോളും എല്ലാവരും ആശിച്ചുപോകുകയാണ്.എല്ലാവരുടെയും സന്തോഷം എന്നെന്നേക്കുമായി കൊട്ടിയടക്കാന്‍ പോന്നതായിരുന്നു അത്.രാവിലെ നൂറ് കൂട്ടം പണിക്കിടയില്‍ നിന്നും സുഹറ വന്നെടുത്ത ഫോണ്‍ ഉണ്ണിയുടെ അമ്മാവന്റേതായിരുന്നു.വൈകീട്ട് നേരില്‍ക്കാണാമെന്നും പറഞ്ഞ ഉണ്ണിയുടെ അമ്മാവന് പക്ഷേ വീട്ടഡ്രസ്സ് കൊടുത്തത് മനസ്സില്ലാ മനസ്സോടെയായീരുന്നു.

അലി അന്ന് നേരത്തെ തന്നെ ഓഫീസില്‍ നിന്നും എത്തിയിരുന്നു.പറഞ്ഞ സമയത്ത് തന്നെ ഉണ്ണിയുടെ അമ്മാവന്‍ വീട് കണ്ട് പിടിച്ച് എത്തിയിരുന്നു.ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള വീടായത് കൊണ്ട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്നു പറഞ്ഞു.അമ്മാവനെ കണ്ടപാടെ ഓടിഅടുത്ത ഉണ്ണിയുടെമുന്നില്‍ വേറെ തെളിവ് നിരത്തുന്നതിന്റെ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല്ല.

“ബ്ലഡ് ഈസ് തിക്കര്‍ തേന്‍ വാട്ടര്‍ ‘'

പക്ഷേ മകനെ ഉപേക്ഷിച്ച് ബോംബെക്ക് വണ്ടി കയറിയ ഉണ്ണിയുടെ ഉപ്പയും ഉമ്മയും എവിടെയോ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ഒരു കഷണം തുണിയില്‍ ഈ ലോകത്തോ‍ട് വിട പറഞ്ഞത് എന്തിനെന്ന് ആര്‍ക്കും ഒരെത്തും പിടിയും കിട്ടിയിരുന്നില്ല.സുഹറക്കും അലിക്കും ഉണ്ണിക്ക് സംഭവിച്ച തീരാ നഷ്ടങ്ങളെ സ്തബ്ധരാ‍യി നോക്കിനില്‍ക്കാനേ കയിഞ്ഞുള്ളൂ.

അതികം താമസിയാതെ തന്നെ ഉണ്ണി ആ വീടിനോട് വിട പറഞ്ഞു.ആദിലിനെ വിവരമറിയിക്കാതെ പ്രത്യേകം നോക്കിയിരുന്നു.

കുറച്ച് ദിവസം കയിഞ്ഞ്പ്പോള്‍ ആ വീട്ടില്‍ എല്ലാവരും ഉണ്ണിയില്ലാത്ത കുറവ് മറന്ന് തുടങ്ങിയിരുന്നു ,ഒരാളൊഴിച്ച് , ആദില്‍.

ഉണ്ണി അവന്റെ കുടുംബക്കാരുടെ വീട്ടില്‍ കൂടാന്‍ പോയതാണെന്നുള്ള കള്ളം ഉള്‍കൊള്ളാന്‍ ആദില്‍ തയ്യാറായിരുന്നില്ല്ല.ആദിലിന്റെ ചിരിയും കളിയും ആ വീ‍ടീന് നഷ്ടമായി,എന്നെന്നേക്കുമായി.
ഒരുദിവസം കോലായില്‍ കസേരയില്‍ എങ്ങോ നോക്കിയിരിക്കുന്ന ആദിലിന്നെ നോക്കി സുഹറ ചോദിച്ചു മോനെന്താ ആലോജിക്കുന്നേ,മോന് ഉമ്മ പഴം പുഴുങ്ങിതരാം .ആദില്‍ അതിന്നൊരുമറുപടിയും പറഞ്ഞില്ല.കുറച്ച് സമയം കയിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു ,ഉണ്ണിക്കാക്ക എപ്പോളാ വരിക....

ഒരു മഴക്കാലം കൂടി വന്നണഞ്ഞു ,ഉണ്ണി ഇല്ലാത്ത മഴക്കാലം.
ഒരു ദിവസം ,വൈകുന്നേരം മഴ വരുന്നത് കണ്ട് സുഹറ ആടിനെ കൂട്ടിലടക്കാനായി പുറത്ത് പോയി.തിരിച്ച് കൊലായില്‍ വന്ന് നോക്കുമ്പോള്‍ ആദിലിനെ അവിടെ എങ്ങും കാണാനില്ല.സുഹറ ഉറക്കെ വിളിച്ചു നോക്കി. അല്ലേലും ഈ ചെറുക്കനിങ്ങനെയാ ,എവിടെയെങ്കിലും പോയിരിക്കും,വിളിച്ചാ വിളി കേള്‍ക്കില്ല.മഴ ശക്തി കൂടി വരികയായിരുന്നു.സുഹറയുടെ ഒച്ച കേട്ടാണ് അലി ഉറക്കമുണര്‍ന്നത്.അപ്പോയേക്കും സുഹറ കരഞ്ഞ് തുടങ്ങിയിരുന്നു.അലി അറിഞ്ഞിരുന്നില്ല ,ആ കണ്ണീര് ഒരിക്കലും തോരാത്തതാകുമെന്ന്.

March 31, 2009

ചിട്ടിപിടിത്തവും ചില അമളികളും

ചിട്ടി പിടിച്ചവന്‍ പുലിവാലുപിടിക്കുമെന്നുള്ളത് എന്റെ അടുത്തിടെ ഉണ്ടായ ഒരു അനുഭവം എന്നെ പഠിപ്പിച്ചു.


കെ. എസ്.എഫ്.ഇ യുടെ ഒരു ചിട്ടിവിളിച്ചെടുത്തിട്ട് കാശ് വാങ്ങിക്കാന്‍ വേണ്ടി ചെന്ന എനിക്ക് ഒരു നീണ്ട ലിസ്റ്റ് എടുത്ത് തന്നു അവിടുത്തെ മാനാജെര്. എന്നിട്ട് സെക്യുരിറ്റിക്ക് വേണ്ടി വെക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ആധാരത്തിന്റെ കൂടെ ഇതൊക്കെ വേണമെന്ന്.വേറെ ഒന്നു രണ്ട് ഓപ്ഷന്‍ തന്നതില്‍ എനിക്ക് തോന്നി ആധാരം തന്നെയാണ് നല്ലതെന്ന് കാരണം മറ്റുള്ള ഓപ്ഷനൊക്കെ മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്നതാണ്.


നല്ല പാതിയേയും കൂട്ടി നേരെ ചെന്ന് കയറിയത് വില്ലേജോഫീസിലേക്കായിരുന്നു.
1)കൈവശാവകാശം
2)സ്ഥലത്തിന്റെ സ്കെച്ച്
3)നികുതി അടച്ച രസീത്
എന്നീ അയിറ്റംസ് ഒക്കെ പുല്ലു പോലെ തരാമെന്നേറ്റു വില്ലേജോഫീസര്‍.പക്ഷേ, മരിച്ചുപോയ വല്യുപ്പാന്റെ ഫാമിലി സര്‍ട്ടിഫിക്കെറ്റ് (കുടുമ്പസ്വത്ത് ഭാഗം വെച്ച് കിട്ടിയത് ഒരാളുടെ ഓഹരി എനിക്ക് വിറ്റു,അതു വഴിയാണ് ഈ പറമ്പ് എന്റെ പേരില്‍ വന്നത്) ,അതിന് വല്യുപ്പാന്റെ പ്രായത്തിലുള്ള രണ്ടാളുടെ സ്റ്റെയിറ്റ്മെന്റ് വില്ലേജില്‍ ചെന്ന് കൊടുക്കണമെന്ന്. പെട്ട് പോയെന്ന് പറഞ്ഞാ മതിയല്ലൊ ...


വില്ലേജ് ഓഫീസറ് ചേട്ടനോട് വിനീതനായിക്കൊണ്ട് ഞാന്‍ പറഞ്ഞു, വല്യുപ്പ മരിച്ചിട്ട് ഏതാണ്ട് ഒര് പത്ത് കൊല്ലമെങ്കിലുമായി, പിന്നെ അദ്ദേഹം മരിച്ചത് തന്നെ നൂറിലുമേല്‍ പ്രായമായിട്ടാ ,അത്രെക്ക് പയക്കമുള്ള ആള്‍ക്കാര് പോയിട്ട് തേക്കോ പ്ലാവോ പോലും ആ നാട്ടിലെങും കാണില്ല.അതുകൊണ്ട്,അതൊയിച്ചുള്ള എന്ത് വേണമെങ്കിലും പറഞ്ഞോ ഞാന്‍ നോക്കാമെന്ന്.ഒടുക്കം അദ്ദേഹം പ്രായം ഇച്ചിരി കുറച്ച് തന്നു ,ഒരു പത്തെഴുപത് വയസ്സുള്ള രണ്ടാളുടെ സ്റ്റെയിറ്റ്മെന്റ് മതിയെന്നാക്കി....ഹാവൂ അവിടെ ഞാന്‍ രക്ഷപ്പെട്ടു.


പിന്നെ ഞാന്‍ ലിസ്റ്റ് എടുത്ത് നോക്കിയപ്പോള്‍ വേറൊരു അയിറ്റം കിടക്കുന്നു......കുടിക്കടം .റജിസ്റ്റ്രാര്‍ ഓഫീസില്‍ നിന്നും കൊടുക്കുന്ന പറമ്പിന്റെ ക്രയവിക്രയത്തിന്റെ ലിസ്റ്റ്....ഓരോ പേരുകളേ..


അടുത്ത ദിവസം തന്നെ അമ്പലത്ത് കുളങ്ങര രജിസ്റ്റ്രാര്‍ ഓഫീസിന്റെ അടുത്ത് തന്നെ എനിക്ക് പരിജയമുള്ള ആധാരമെഴുത്ത് കാരന്‍ മൂ‍സാക്കാന്റെ അടുത്ത് ചെന്നു. പുള്ളിക്കാരനാവുമ്പോള്‍ എളുപ്പത്തില്‍ സങ്ങതി ഒപ്പിച്ചെടുക്കാനാവും എന്നു കരുതിയാണ് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കേറിയത്. ചെന്ന് കയറി,ആവശ്യമറിയിച്ചപ്പോള്‍ ആധാരം കൊടുക്കാന്‍ പറഞ്ഞു. മൂസാക്കാ ആധാരം വാങ്ങിയിട്ട് ഒരു മൂന്ന് പേജ് മറച്ചിട്ട് മടക്കി എന്റെ കയ്യില്‍ തന്നെ തന്നു എന്നിട്ട് കള്ളികളായിട്ടുള്ള ഭാഗം കാണിച്ചിട്ട് എന്നോട് പറഞ്ഞു ഇതിന്റെ ഒരു മൂന്ന് 'പട്ടിക' ഇങ്ങ് എടുത്തോ എന്ന്.


ഞാന്‍ കേട്ട പാതി കേള്‍ക്കാത്ത പാതി നേരെ രെജിസ്റ്റ്രാര്‍ ഓഫീസില്‍ ചെന്ന് കയറി.അവിടെ ആദ്യം കണ്ട ചേട്ടനോട് തന്നെ കാര്യം പറഞ്ഞു.ചേട്ടന്‍ എന്നെ ഒന്ന് ഇരുത്തി നോക്കി ,എവിടുന്ന് കുറ്റിയും പറച്ചോണ്ട് വരുന്നെടാ എന്നുള്ള രീതിയില്‍.ഇതാ താഴത്തെ ഫോട്ടോസ്റ്റാറ്റ് കടയില്‍ കൊടുത്താമതി ,അവരെട്ത്ത് തരും തന്റെ ‘പട്ടിക’ എന്ന് പറഞ്ഞ് .


അവിടുന്ന് ഇറങ്ങി ഫോട്ടോസ്റ്റാറ്റ് കടയില്‍ കയറാന് നേരത്ത് ,അവിടെ അതാ നില്‍ക്കുന്ന് നമ്മുടെ മൂസാക്കാന്റെ വലം കയ്യി റൈറ്ററത്തി (എഴുത്തുകാരി എന്നും പറയാം) ഏതോ ഒരു താത്ത.താത്ത എന്നെ കണ്ടതും ഒരു ചോദ്യം..പട്ടിക എടുക്കാന്‍ നിങ്ങള് എന്തിന്നാ രെജിസ്റ്റ്രാര്‍ ഓഫീസിലൊക്കെ പോയത് ഇവിടെ വന്നാ പോരെ എന്ന്. അത് കേട്ടപ്പോള്‍ അറിയാതെ മനസ്സില്‍ പറഞ്ഞുപോയി ഞാനായത് കൊണ്ട് റെജിസ്റ്റ്രാഫീസിലേ പോയുള്ളൂ ,വേറെ വല്ലോരും ആയിരുന്നേല്‍ നേരെ മരമില്ല് തപ്പി പോയേനെ ‘പട്ടിക’ അന്യേഷിച്ച്.......


ഒടുക്കം ,ലിസ്റ്റിലെ അയിറ്റംസ് തികച്ച് കൊണ്ട് കെ.എസ്.എഫ്.ഇ യുടെ പടികയറുമ്പോള്‍ ലീവ് തീരാന്‍ രണ്ട് ദിവസമേ ബാക്കിയുണ്ടായിരുന്നുള്ളൂ