കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ,ഞാന്‍ ഒ.എന്‍.ജി.സിയിലെ ജോലികഴിഞ്ഞ് അബുദാബിക്ക് പോകാനായിട്ട് മുംബയ് എയര്‍പോര്‍ട്ടിലെത്തിയത്.
ജോലിക്കിടയില്‍ ഇതുപോലെയുള്ള യാത്രകള്‍ പതിവാണ്.പലരാജ്യങ്ങളുടെയും വിസിറ്റ് വിസയും എമിഗ്രേഷന്‍ സ്റ്റാമ്പും കൊണ്ട് എന്റെ പാസ്പോര്‍ട്ട് നിറഞ്ഞിരുന്നു.ഇനി ഒരു പേജും കൂടെയേ പാസ്പോര്‍ട്ടില്‍ ബാക്കിയുള്ളൂ.അബുദാബിയില്‍ ചെന്ന് പുതിയ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യണം ,അല്ലെങ്കില്‍ ഇതുപോലെ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ മുതുക് കാണിച്ച് കൊടുക്കേണ്ടിവരും സ്റ്റാമ്പ് ചെയ്യാന്‍,എന്നുള്ള ചിന്തകളുമായി ഞാന്‍ എമിഗ്രേഷന്‍ കൌണ്ടറിലെത്തി.
എമിഗ്രേഷന്‍ കൌണ്ടറിലെ സാറിന് എന്തോ പന്തികേട് തോന്നിയത്പോലെയുണ്ട് ,അഞ്ച് മിനിട്ടിന് മേലെയായി പാസ്പോര്‍ട്ട് കൊടുത്തിട്ട്.ഞാന്‍ കൌണ്ടറിന്റെ മുകളിലൂടെ ഏന്തി നോക്കി അദ്ദേഹം പാസ്പോര്‍ട്ടില്‍ എന്താണ് ചെയ്യുന്നതെന്ന് കാണാന്‍,അപ്പോളല്ലേ രസം,തട്ടാന്റെ കയ്യില്‍ സ്വര്‍ണ്ണം കിട്ടിയമാതിരി,അതിയാന്‍ അതിന്റെ ആദ്യത്തെ പേജിലെ ഫോട്ടോ ഇരിക്കുന്ന ഭാഗം ആഞ്ഞ് ചുരണ്ടിക്കൊണ്ടിരിക്കുന്നു.
ഇനി കുറച്ച്കൂടി ചുരണ്ടിയാല്‍ പാസ്പോര്‍ട്ടിന്റെ പുറം ചട്ട കീറി അങ്ങേരുടെ വിരള് പുറത്ത് ചാടുമെന്ന് മനസ്സിലാക്കിയ ഞാനാ ഏമാനോട് ചോദിച്ചു:
വാട്ട് ഹാപ്പെന്റ് സാര്‍..എനിത്തിങ്ങ് റോങ്ങ് വിത്ത് മൈ പാസ്പോര്‍ട്ട് ...?
എന്റെ ചോദ്യം കേട്ടതും ,അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ സ്വല്‍പ്പം അയവുവന്നു,എന്നിട്ട് എന്നോട് പറഞ്ഞു, ഒരുപാട് പേര് വ്യാജ പാസ്പോര്‍ട്ടുമായി ഇതിലെ വരുന്നുണ്ട് , അതില്‍ ഏറ്റവും കൂടുതലായിട്ട് വരുന്നത് കോഴിക്കോട് നിന്നുള്ളവരാണ്,നിങ്ങളുടെ പാസ്പോര്‍ട്ടും കോഴിക്കോട് നിന്നുള്ളതാണല്ലോ അതുകൊണ്ടാണ് ശെരിക്കുമൊന്ന് വെരിഫൈ ചെയ്തതെന്ന്..
ഏതായാലും പാസ്പോര്‍ട്ട് വാങ്ങി ഞാന്‍ വേഗം അവിടുന്ന് സ്ഥലം വിട്ടു,അല്ലെങ്കില്‍ ചിലപ്പോ നാട്ടുകാരുടെ ഭാക്കി കള്ളത്തരങ്ങളെക്കുറിച്ച് കൂടി കേള്‍ക്കേണ്ടിവന്നേനെ...
June 29, 2009
June 5, 2009
ഉണ്ണി (കഥ)
കര്‍ക്കിടകത്തിലെ കോരി ചെരിയുന്ന മഴയത്ത് എങ്ങ് നിന്നോ വന്ന ഒരു കൊച്ചുകുട്ടി ,കൊലായില്‍ നില്‍ക്കുന്ന സുഹറയെ കണ്ട് പകച്ച് നിന്നു.സുഹറ ആ സമയം മകന്‍ ആദിലിന്റെ സ്കൂള്‍ ബസ്സ് വെരുന്നതും കാത്ത് നില്‍ക്കുകയായിരുന്നു.വീടിന്റു മതില്‍കെട്ടു കടന്നാല്‍ ബസ് സ്റ്റോപ്പാണ് .അത് കൊണ്ട് നാലുമണി നേരമായാല്‍ കൊലായില്‍ വന്നിരിക്കും,മകന്റെ വരവും കാത്ത്.
എന്താ നിന്റെ പേര് ?
റിനാസ്
നീ എവിടുന്നാ വെരുന്നേ...?
എന്താ നിനക്ക് വേണ്ടത്...?
ഈ രണ്ട് ചോദ്യത്തിനും റിനാസ് ഉത്തരമൊന്നും പറഞ്ഞില്ല ,പകച്ച് നിന്നതേ ഉള്ളൂ.
സുഹറ വേഗം തോര്‍ത്ത് മുണ്ട് കൊണ്ടുപോയി കൊടുത്തു.മുഴുവന്‍ നനഞ്ഞല്ലോ കുട്ടിയേ എന്നും പറഞ്ഞ്.
അപ്പോയേക്കും സ്കൂള്‍ ബസ് വന്നിരുന്നു.സാധാരണ ഉറക്കം തൂങ്ങിയോ അല്ലെങ്കില്‍ ഇടക്ക് വെച്ച് ഉപേക്ഷിച്ച ഉറക്കത്തിനെ പഴിപറഞ്ഞോ വരാറുള്ള ആദില്‍ അന്ന് നല്ല പ്രസന്നനായിരുന്നു.കോലായില്‍ ഓരം ചേര്‍ന്ന് നില്‍ക്കുന്ന റിനാസിനെ കണ്ട് ഇതാരാ ഉണ്ണിക്കാക്കെയാ എന്നായിരുന്നു ആദിലിന്റെ ആദ്യത്തെ ചോദ്യം.
ഒരുപക്ഷേ ഉണ്ണി ഗെള്‍ഫില്‍ നിന്നും ലീവിന് അവന്റെ ഉപ്പാന്റെ കൂടെവരുമെന്ന് അവനും കേട്ടിരിക്കണം.അവന് കിട്ടാന്‍ പോകുന്ന കളിപ്പാട്ടങ്ങളുടെ ഒരു ചെറിയ കണക്കെടുപ്പെങ്കിലും നടത്തിയിരിക്കണം.
അത് ഉണ്ണിക്കാക്കനെപ്പോലെ വേറൊരു ഇക്കാക്കയാണെന്ന് സുഹറ തിരുത്തിപറഞ്ഞു,ഉണ്ണി ആദിലിന്റെ മൂത്താപ്പാന്റെ മകനാണ് ആളെക്കുറിച്ച് കേട്ടറിവല്ലാതെ കണ്ട് പരിചയമില്ല.
സുഹറ അപ്പോളേക്കും ഭര്‍ത്താവ് അലിയെ വിളിച്ച് കൊണ്ട് വന്നിരുന്നു.അലി അന്ന് പതിവിലും നേരത്തേ തന്നെ ഓഫീസ് വിട്ട് വന്നിരുന്നു.പഴയ പട്ടാളക്കാരനായത് കൊണ്ടാകണം ,പട്ടാളമുറയിലായിരുന്നു അലിയുടെ ചോദ്യം ചെയ്യല്‍. കാഴ്ച്ചയില്‍ ഒരാറ് വയസ്സ് തോന്നിക്കുന്ന റിനാസിന് പക്ഷേ അവന്റെ വീട് എവിടെയാണെന്നോ,വീട്ടുകാര്‍ എവിടെയാണെന്നോ പറയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
കുറച്ച് നേരത്തെ ആലോജനക്കൊടുവില്‍ അവര്‍ റിനാസിന് അഭയം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.സുഹറ പറഞ്ഞു, വരുന്നത് വരട്ടെ ,അവനേക്കാളും ഒന്നോ രണ്ടോ വയസ്സ് തായെയുള്ള ഒരെണ്ണം നമുക്കുമില്ലേ..
ആദില്‍ ഒരുവിദത്തില്‍ പഴവും ചായയും കുടിച്ച് ഓടി വന്നു ,അവന്റെ ഉണ്ണിക്കാക്കാനെകാണാന്‍.റിനാസിലൂടെ കൂടെ ജെനിക്കാതെ പോയ കൂടെ പിറപ്പീനേയും ,ഒന്നിച്ചു കളിക്കാന്‍ ഒരു കളിക്കൂട്ടുകാരനേയും ഒരേ സമയം ആദില്‍ നോക്കിക്കാണുന്നുണ്ടായീരുന്നു.റിനാസ് തിരിച്ച് ആദിലിന്നോടും നല്ല സൌഹാര്‍ദം പുലര്‍ത്തിപോന്നു.
ക്രമേണ ആദിലിന്നുമാത്രമല്ല , എല്ലാവര്‍ക്കും അവന്‍ ഉണ്ണിയായിരുന്നു,അവരുടെ കണ്ണിലുണ്ണി.
കോരി ചെരിയുന്ന മഴയത്ത് ,ഇറയത്ത് നിന്നും ഒലിച്ചിറങ്ങുന്ന മഴ വെള്ളത്തില്‍ അവര്‍ ഒരുമിച്ച് തോണി ഓടിച്ചു കളിച്ചു.പതിവായി കുത്തിയിരുന്നു കാണുന്ന മിസ്റ്റര്‍ ബീനും,ടോം ആന്റ് ജെറിയും കാണാനാളില്ലാതായി.അവര്‍ക്കിടയില്‍ വല്ലാത്ത ഒരു അടുപ്പം പൂത്ത് തളിര്‍ത്തത് വളരെ പെട്ടെന്നായിരുന്നു. അവരുടെ ലോകത്ത് ,അവര്‍ അവരുടെ സ്വര്‍ഗ്ഗം തീര്‍ത്തു.
അലി തന്നാലാവുന്നവിധം അന്യേഷിച്ചു നോക്കി ,ഉണ്ണിയുടെ അറ്റുപോയ കണ്ണിയെ തേടി.പേപറില്‍ പരസ്യം കൊടുത്ത് നോക്കി. പക്ഷേ ഒരു ഫലവുമുണ്ടായിരുന്നില്ല.ഉണ്ണിയെ അടുത്തുള്ള സ്കൂളില്‍ ഒന്നാം തരത്തില്‍ ചേര്‍ത്താന്‍ തീരുമാനിച്ചു.ആദിലിന്റെ സ്കൂളില്‍ തന്നെ ചേര്‍ത്താന്‍ നോക്കി പക്ഷേ അവിടെ സീറ്റ് കിട്ടിയില്ല.
സൂര്യന് ചുറ്റും കറങ്ങുന്ന ഭൂമിയെപ്പോലെ ആദിലിന്റെ ലോകം തികച്ചും ഉണ്ണിയെ ചുറ്റി പറ്റിയുള്ളതായിരുന്നു.രാവിലെ ഉണര്‍ന്നാല്‍ പെയ്‌സ്റ്റോ ബ്രഷോ ചോദിക്കുന്നതിന്ന് മുമ്പേ ചോദിക്കുന്നത് ഉണ്ണിക്കാക്ക എവിടെ എന്നായിരുന്നു.
പക്ഷേ ആ നശിച്ച ഫോണ്‍ വന്നില്ലായിരുന്നില്ലെങ്കില്‍ എന്ന് ഇപ്പോളും എല്ലാവരും ആശിച്ചുപോകുകയാണ്.എല്ലാവരുടെയും സന്തോഷം എന്നെന്നേക്കുമായി കൊട്ടിയടക്കാന്‍ പോന്നതായിരുന്നു അത്.രാവിലെ നൂറ് കൂട്ടം പണിക്കിടയില്‍ നിന്നും സുഹറ വന്നെടുത്ത ഫോണ്‍ ഉണ്ണിയുടെ അമ്മാവന്റേതായിരുന്നു.വൈകീട്ട് നേരില്‍ക്കാണാമെന്നും പറഞ്ഞ ഉണ്ണിയുടെ അമ്മാവന് പക്ഷേ വീട്ടഡ്രസ്സ് കൊടുത്തത് മനസ്സില്ലാ മനസ്സോടെയായീരുന്നു.
അലി അന്ന് നേരത്തെ തന്നെ ഓഫീസില്‍ നിന്നും എത്തിയിരുന്നു.പറഞ്ഞ സമയത്ത് തന്നെ ഉണ്ണിയുടെ അമ്മാവന്‍ വീട് കണ്ട് പിടിച്ച് എത്തിയിരുന്നു.ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള വീടായത് കൊണ്ട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്നു പറഞ്ഞു.അമ്മാവനെ കണ്ടപാടെ ഓടിഅടുത്ത ഉണ്ണിയുടെമുന്നില്‍ വേറെ തെളിവ് നിരത്തുന്നതിന്റെ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല്ല.
“ബ്ലഡ് ഈസ് തിക്കര്‍ തേന്‍ വാട്ടര്‍ ‘'
പക്ഷേ മകനെ ഉപേക്ഷിച്ച് ബോംബെക്ക് വണ്ടി കയറിയ ഉണ്ണിയുടെ ഉപ്പയും ഉമ്മയും എവിടെയോ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ഒരു കഷണം തുണിയില്‍ ഈ ലോകത്തോട് വിട പറഞ്ഞത് എന്തിനെന്ന് ആര്‍ക്കും ഒരെത്തും പിടിയും കിട്ടിയിരുന്നില്ല.സുഹറക്കും അലിക്കും ഉണ്ണിക്ക് സംഭവിച്ച തീരാ നഷ്ടങ്ങളെ സ്തബ്ധരായി നോക്കിനില്‍ക്കാനേ കയിഞ്ഞുള്ളൂ.
അതികം താമസിയാതെ തന്നെ ഉണ്ണി ആ വീടിനോട് വിട പറഞ്ഞു.ആദിലിനെ വിവരമറിയിക്കാതെ പ്രത്യേകം നോക്കിയിരുന്നു.
കുറച്ച് ദിവസം കയിഞ്ഞ്പ്പോള്‍ ആ വീട്ടില്‍ എല്ലാവരും ഉണ്ണിയില്ലാത്ത കുറവ് മറന്ന് തുടങ്ങിയിരുന്നു ,ഒരാളൊഴിച്ച് , ആദില്‍.
ഉണ്ണി അവന്റെ കുടുംബക്കാരുടെ വീട്ടില്‍ കൂടാന്‍ പോയതാണെന്നുള്ള കള്ളം ഉള്‍കൊള്ളാന്‍ ആദില്‍ തയ്യാറായിരുന്നില്ല്ല.ആദിലിന്റെ ചിരിയും കളിയും ആ വീടീന് നഷ്ടമായി,എന്നെന്നേക്കുമായി.
ഒരുദിവസം കോലായില്‍ കസേരയില്‍ എങ്ങോ നോക്കിയിരിക്കുന്ന ആദിലിന്നെ നോക്കി സുഹറ ചോദിച്ചു മോനെന്താ ആലോജിക്കുന്നേ,മോന് ഉമ്മ പഴം പുഴുങ്ങിതരാം .ആദില്‍ അതിന്നൊരുമറുപടിയും പറഞ്ഞില്ല.കുറച്ച് സമയം കയിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു ,ഉണ്ണിക്കാക്ക എപ്പോളാ വരിക....
ഒരു മഴക്കാലം കൂടി വന്നണഞ്ഞു ,ഉണ്ണി ഇല്ലാത്ത മഴക്കാലം.
ഒരു ദിവസം ,വൈകുന്നേരം മഴ വരുന്നത് കണ്ട് സുഹറ ആടിനെ കൂട്ടിലടക്കാനായി പുറത്ത് പോയി.തിരിച്ച് കൊലായില്‍ വന്ന് നോക്കുമ്പോള്‍ ആദിലിനെ അവിടെ എങ്ങും കാണാനില്ല.സുഹറ ഉറക്കെ വിളിച്ചു നോക്കി. അല്ലേലും ഈ ചെറുക്കനിങ്ങനെയാ ,എവിടെയെങ്കിലും പോയിരിക്കും,വിളിച്ചാ വിളി കേള്‍ക്കില്ല.മഴ ശക്തി കൂടി വരികയായിരുന്നു.സുഹറയുടെ ഒച്ച കേട്ടാണ് അലി ഉറക്കമുണര്‍ന്നത്.അപ്പോയേക്കും സുഹറ കരഞ്ഞ് തുടങ്ങിയിരുന്നു.അലി അറിഞ്ഞിരുന്നില്ല ,ആ കണ്ണീര് ഒരിക്കലും തോരാത്തതാകുമെന്ന്.
എന്താ നിന്റെ പേര് ?
റിനാസ്
നീ എവിടുന്നാ വെരുന്നേ...?
എന്താ നിനക്ക് വേണ്ടത്...?
ഈ രണ്ട് ചോദ്യത്തിനും റിനാസ് ഉത്തരമൊന്നും പറഞ്ഞില്ല ,പകച്ച് നിന്നതേ ഉള്ളൂ.
സുഹറ വേഗം തോര്‍ത്ത് മുണ്ട് കൊണ്ടുപോയി കൊടുത്തു.മുഴുവന്‍ നനഞ്ഞല്ലോ കുട്ടിയേ എന്നും പറഞ്ഞ്.
അപ്പോയേക്കും സ്കൂള്‍ ബസ് വന്നിരുന്നു.സാധാരണ ഉറക്കം തൂങ്ങിയോ അല്ലെങ്കില്‍ ഇടക്ക് വെച്ച് ഉപേക്ഷിച്ച ഉറക്കത്തിനെ പഴിപറഞ്ഞോ വരാറുള്ള ആദില്‍ അന്ന് നല്ല പ്രസന്നനായിരുന്നു.കോലായില്‍ ഓരം ചേര്‍ന്ന് നില്‍ക്കുന്ന റിനാസിനെ കണ്ട് ഇതാരാ ഉണ്ണിക്കാക്കെയാ എന്നായിരുന്നു ആദിലിന്റെ ആദ്യത്തെ ചോദ്യം.
ഒരുപക്ഷേ ഉണ്ണി ഗെള്‍ഫില്‍ നിന്നും ലീവിന് അവന്റെ ഉപ്പാന്റെ കൂടെവരുമെന്ന് അവനും കേട്ടിരിക്കണം.അവന് കിട്ടാന്‍ പോകുന്ന കളിപ്പാട്ടങ്ങളുടെ ഒരു ചെറിയ കണക്കെടുപ്പെങ്കിലും നടത്തിയിരിക്കണം.
അത് ഉണ്ണിക്കാക്കനെപ്പോലെ വേറൊരു ഇക്കാക്കയാണെന്ന് സുഹറ തിരുത്തിപറഞ്ഞു,ഉണ്ണി ആദിലിന്റെ മൂത്താപ്പാന്റെ മകനാണ് ആളെക്കുറിച്ച് കേട്ടറിവല്ലാതെ കണ്ട് പരിചയമില്ല.
സുഹറ അപ്പോളേക്കും ഭര്‍ത്താവ് അലിയെ വിളിച്ച് കൊണ്ട് വന്നിരുന്നു.അലി അന്ന് പതിവിലും നേരത്തേ തന്നെ ഓഫീസ് വിട്ട് വന്നിരുന്നു.പഴയ പട്ടാളക്കാരനായത് കൊണ്ടാകണം ,പട്ടാളമുറയിലായിരുന്നു അലിയുടെ ചോദ്യം ചെയ്യല്‍. കാഴ്ച്ചയില്‍ ഒരാറ് വയസ്സ് തോന്നിക്കുന്ന റിനാസിന് പക്ഷേ അവന്റെ വീട് എവിടെയാണെന്നോ,വീട്ടുകാര്‍ എവിടെയാണെന്നോ പറയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
കുറച്ച് നേരത്തെ ആലോജനക്കൊടുവില്‍ അവര്‍ റിനാസിന് അഭയം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.സുഹറ പറഞ്ഞു, വരുന്നത് വരട്ടെ ,അവനേക്കാളും ഒന്നോ രണ്ടോ വയസ്സ് തായെയുള്ള ഒരെണ്ണം നമുക്കുമില്ലേ..
ആദില്‍ ഒരുവിദത്തില്‍ പഴവും ചായയും കുടിച്ച് ഓടി വന്നു ,അവന്റെ ഉണ്ണിക്കാക്കാനെകാണാന്‍.റിനാസിലൂടെ കൂടെ ജെനിക്കാതെ പോയ കൂടെ പിറപ്പീനേയും ,ഒന്നിച്ചു കളിക്കാന്‍ ഒരു കളിക്കൂട്ടുകാരനേയും ഒരേ സമയം ആദില്‍ നോക്കിക്കാണുന്നുണ്ടായീരുന്നു.റിനാസ് തിരിച്ച് ആദിലിന്നോടും നല്ല സൌഹാര്‍ദം പുലര്‍ത്തിപോന്നു.
ക്രമേണ ആദിലിന്നുമാത്രമല്ല , എല്ലാവര്‍ക്കും അവന്‍ ഉണ്ണിയായിരുന്നു,അവരുടെ കണ്ണിലുണ്ണി.
കോരി ചെരിയുന്ന മഴയത്ത് ,ഇറയത്ത് നിന്നും ഒലിച്ചിറങ്ങുന്ന മഴ വെള്ളത്തില്‍ അവര്‍ ഒരുമിച്ച് തോണി ഓടിച്ചു കളിച്ചു.പതിവായി കുത്തിയിരുന്നു കാണുന്ന മിസ്റ്റര്‍ ബീനും,ടോം ആന്റ് ജെറിയും കാണാനാളില്ലാതായി.അവര്‍ക്കിടയില്‍ വല്ലാത്ത ഒരു അടുപ്പം പൂത്ത് തളിര്‍ത്തത് വളരെ പെട്ടെന്നായിരുന്നു. അവരുടെ ലോകത്ത് ,അവര്‍ അവരുടെ സ്വര്‍ഗ്ഗം തീര്‍ത്തു.
അലി തന്നാലാവുന്നവിധം അന്യേഷിച്ചു നോക്കി ,ഉണ്ണിയുടെ അറ്റുപോയ കണ്ണിയെ തേടി.പേപറില്‍ പരസ്യം കൊടുത്ത് നോക്കി. പക്ഷേ ഒരു ഫലവുമുണ്ടായിരുന്നില്ല.ഉണ്ണിയെ അടുത്തുള്ള സ്കൂളില്‍ ഒന്നാം തരത്തില്‍ ചേര്‍ത്താന്‍ തീരുമാനിച്ചു.ആദിലിന്റെ സ്കൂളില്‍ തന്നെ ചേര്‍ത്താന്‍ നോക്കി പക്ഷേ അവിടെ സീറ്റ് കിട്ടിയില്ല.
സൂര്യന് ചുറ്റും കറങ്ങുന്ന ഭൂമിയെപ്പോലെ ആദിലിന്റെ ലോകം തികച്ചും ഉണ്ണിയെ ചുറ്റി പറ്റിയുള്ളതായിരുന്നു.രാവിലെ ഉണര്‍ന്നാല്‍ പെയ്‌സ്റ്റോ ബ്രഷോ ചോദിക്കുന്നതിന്ന് മുമ്പേ ചോദിക്കുന്നത് ഉണ്ണിക്കാക്ക എവിടെ എന്നായിരുന്നു.
പക്ഷേ ആ നശിച്ച ഫോണ്‍ വന്നില്ലായിരുന്നില്ലെങ്കില്‍ എന്ന് ഇപ്പോളും എല്ലാവരും ആശിച്ചുപോകുകയാണ്.എല്ലാവരുടെയും സന്തോഷം എന്നെന്നേക്കുമായി കൊട്ടിയടക്കാന്‍ പോന്നതായിരുന്നു അത്.രാവിലെ നൂറ് കൂട്ടം പണിക്കിടയില്‍ നിന്നും സുഹറ വന്നെടുത്ത ഫോണ്‍ ഉണ്ണിയുടെ അമ്മാവന്റേതായിരുന്നു.വൈകീട്ട് നേരില്‍ക്കാണാമെന്നും പറഞ്ഞ ഉണ്ണിയുടെ അമ്മാവന് പക്ഷേ വീട്ടഡ്രസ്സ് കൊടുത്തത് മനസ്സില്ലാ മനസ്സോടെയായീരുന്നു.
അലി അന്ന് നേരത്തെ തന്നെ ഓഫീസില്‍ നിന്നും എത്തിയിരുന്നു.പറഞ്ഞ സമയത്ത് തന്നെ ഉണ്ണിയുടെ അമ്മാവന്‍ വീട് കണ്ട് പിടിച്ച് എത്തിയിരുന്നു.ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള വീടായത് കൊണ്ട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്നു പറഞ്ഞു.അമ്മാവനെ കണ്ടപാടെ ഓടിഅടുത്ത ഉണ്ണിയുടെമുന്നില്‍ വേറെ തെളിവ് നിരത്തുന്നതിന്റെ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല്ല.
“ബ്ലഡ് ഈസ് തിക്കര്‍ തേന്‍ വാട്ടര്‍ ‘'
പക്ഷേ മകനെ ഉപേക്ഷിച്ച് ബോംബെക്ക് വണ്ടി കയറിയ ഉണ്ണിയുടെ ഉപ്പയും ഉമ്മയും എവിടെയോ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ഒരു കഷണം തുണിയില്‍ ഈ ലോകത്തോട് വിട പറഞ്ഞത് എന്തിനെന്ന് ആര്‍ക്കും ഒരെത്തും പിടിയും കിട്ടിയിരുന്നില്ല.സുഹറക്കും അലിക്കും ഉണ്ണിക്ക് സംഭവിച്ച തീരാ നഷ്ടങ്ങളെ സ്തബ്ധരായി നോക്കിനില്‍ക്കാനേ കയിഞ്ഞുള്ളൂ.
അതികം താമസിയാതെ തന്നെ ഉണ്ണി ആ വീടിനോട് വിട പറഞ്ഞു.ആദിലിനെ വിവരമറിയിക്കാതെ പ്രത്യേകം നോക്കിയിരുന്നു.
കുറച്ച് ദിവസം കയിഞ്ഞ്പ്പോള്‍ ആ വീട്ടില്‍ എല്ലാവരും ഉണ്ണിയില്ലാത്ത കുറവ് മറന്ന് തുടങ്ങിയിരുന്നു ,ഒരാളൊഴിച്ച് , ആദില്‍.
ഉണ്ണി അവന്റെ കുടുംബക്കാരുടെ വീട്ടില്‍ കൂടാന്‍ പോയതാണെന്നുള്ള കള്ളം ഉള്‍കൊള്ളാന്‍ ആദില്‍ തയ്യാറായിരുന്നില്ല്ല.ആദിലിന്റെ ചിരിയും കളിയും ആ വീടീന് നഷ്ടമായി,എന്നെന്നേക്കുമായി.
ഒരുദിവസം കോലായില്‍ കസേരയില്‍ എങ്ങോ നോക്കിയിരിക്കുന്ന ആദിലിന്നെ നോക്കി സുഹറ ചോദിച്ചു മോനെന്താ ആലോജിക്കുന്നേ,മോന് ഉമ്മ പഴം പുഴുങ്ങിതരാം .ആദില്‍ അതിന്നൊരുമറുപടിയും പറഞ്ഞില്ല.കുറച്ച് സമയം കയിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു ,ഉണ്ണിക്കാക്ക എപ്പോളാ വരിക....
ഒരു മഴക്കാലം കൂടി വന്നണഞ്ഞു ,ഉണ്ണി ഇല്ലാത്ത മഴക്കാലം.
ഒരു ദിവസം ,വൈകുന്നേരം മഴ വരുന്നത് കണ്ട് സുഹറ ആടിനെ കൂട്ടിലടക്കാനായി പുറത്ത് പോയി.തിരിച്ച് കൊലായില്‍ വന്ന് നോക്കുമ്പോള്‍ ആദിലിനെ അവിടെ എങ്ങും കാണാനില്ല.സുഹറ ഉറക്കെ വിളിച്ചു നോക്കി. അല്ലേലും ഈ ചെറുക്കനിങ്ങനെയാ ,എവിടെയെങ്കിലും പോയിരിക്കും,വിളിച്ചാ വിളി കേള്‍ക്കില്ല.മഴ ശക്തി കൂടി വരികയായിരുന്നു.സുഹറയുടെ ഒച്ച കേട്ടാണ് അലി ഉറക്കമുണര്‍ന്നത്.അപ്പോയേക്കും സുഹറ കരഞ്ഞ് തുടങ്ങിയിരുന്നു.അലി അറിഞ്ഞിരുന്നില്ല ,ആ കണ്ണീര് ഒരിക്കലും തോരാത്തതാകുമെന്ന്.
Subscribe to:
Posts (Atom)